കമറുദ്ധീൻ അല്‍ ബേക്കറിന്റെ രചനകള്‍

Monday, July 18, 2016

ടിക്... ടിക്.... ടിക്

ചെറുകഥ..........ടിക്... ടിക്.... ടിക്........റഹി
------------------------------
ചെറിയഛൻ പറഞ്ഞതായിരുന്നോ ശെരി " എന്റെ ചങ്കുരൂന്റെ മോൾക്ക് ആ പലചരക്ക് കട നടത്തുന്ന ഗോപിയെ മതി, അവനാകുമ്പോൾ ഒന്നും അന്വേഷിക്കാനും ഇല്ല, നമ്മുടെ കൂട്ടത്തിൽ ഉള്ള പയ്യനല്ലെ, ഈ വയസ് കാലത്ത് എനിക്കിനി ആരേയും തേടിപ്പിടിക്കാൻ വയ്യ, ഞാൻ പറഞാൽ അവൻ കേൾക്കും, കാണാനും തെറ്റില്ല.നല്ല അദ്ധ്വാനിക്കുന്നോനാ ഗോപി .കാർത്യാനി... നീയെന്താ പറണേ, വയസൊക്കെ മൂക്കാനായി ഇവൾ ഇനി എവിടേക്കാ നീട്ടികൊണ്ടോണത് " ഇതിന് മുമ്പും പ്രതികരിക്കാത്ത അമ്മ അങ്ങിനെ തന്നെ നിന്നു.
പക്ഷെ ഞാനത് കേട്ട് ദേഷ്യപെട്ടില്ല, ഒരു ഡോക്ടറായ എനിക്ക് ചെറിയഛൻ കണ്ട് വെച്ചത് ഈ ഗോപി ചേട്ടനെയാണോ? ഉള്ളിലെ സങ്കടം സഹിക്കാതെ ഞാനൊന്നേ പറഞ്ഞുള്ളൂ, "എനിക്ക് ഡോക്ടർ തന്നെ മതി ചെറിയഛാ കുറച്ച് കഴിയട്ടെ അതൊക്കെ ശരിയാകും"

അച്ചൻ ചങ്കുരു ( ശങ്കരൻ ) തെങ്ങ് കയറിയും, ബാക്കിയുള്ള സമയത്ത് ചുമടെടുത്തുമാണ് എന്നെയും, അമ്മയേയും, ലോകത്തിലെ ഒരു കളങ്കവും അറിയാത്ത സ്വയം ചലിക്കാൻ പോലും കഴിയാത്ത എന്റെ ചേട്ടനെയും പുലർത്തിയത്.ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ചേട്ടൻ സ്വർഗത്തിലേക്ക് യാത്രയായി. ചേട്ടന്റെ വിയോഗംഅച്ചനെ വല്ലാതെ അസ്വസ്ഥനാക്കി. അമിതമായ അദ്ധ്വാനഭാരം കൊണ്ടോ എന്തോ അഛനും താമസിയാതെ ഞങ്ങളെ വിട്ട് പോയി, ഞങ്ങളുടെ ദരിദ്രകുടുബം അതോടെ കീഴ്മേൽ മറിഞ്ഞു,അത് വരെ ചേട്ടനെ നോക്കിയും കിട്ടുന്നത് കൊണ്ട് ,സംതൃപ്തിയിൽ വീട് നോക്കിയിരുന്ന അമ്മ പുറംലോകത്തേക്കിറങ്ങി. ഭാരമുള്ള പണിക്ക് അമ്മയുടെ ശരീരം വഴങ്ങുകയില്ലായിരുന്നു. ഭാഗ്യത്തിന് ഒരു ബുക്ക്സ്റ്റാൾ വൃത്തിയാക്കാനും ബുക്കുകൾ ഒതുക്കി വക്കാൻ ഉള്ള ജോലി അമ്മക്ക് കിട്ടിയതിനാലാണ് എന്റെ ജീവിതം വീണ്ടും പച്ച പിടിച്ചത് ,ഒമ്പതാം ക്ലാസോടെ ഞാനൊരു തീരുമാനമെടുത്തു. പഠിച്ച് ഒരു ഡോക്ടർ ആകണം. ബുക്ക്സ്റ്റാളിൽ നിന്നും അമ്മ ചോദിച്ചും അല്ലാതെയുംകൊണ്ടുവരുന്ന ബുക്കുകൾ എനിക്ക് വഴികാട്ടിയായി.
സന്ധ്യയക്ക് മാനമിരുണ്ട് വിറച്ച് വിറച്ച് വരുന്ന മഴയേയും, കറുത്തിരുണ്ട ഇരുട്ടിനേയും,അഗാധ നിദ്രയിൽെ ഞട്ടിയുണർത്തുന്ന ദുഃസ്വപ്നങ്ങളേയും,മുഖംമൂടി അണിഞ്ഞ മനുഷ്യനേയും,ഞാൻ ഭയന്നില്ല,അക്ഷരങ്ങൾ എനിക്ക് തന്ന ഊർജത്തിൽ ഞാൻ ജൈത്രയാത്ര തുടർന്നു

ഫേഷൻ ഡ്രസ് ഇടാനോ, വിവിധ തരം ഭക്ഷണം കഴിക്കാനോ, ഷോപ്പിംങ്ങ് മാളുകളിലും, തിയറ്ററുകളിലും ചുറ്റി കറങ്ങി നടക്കുന്നതിലോ ഞാൻ ആനന്ദം കണ്ടില്ല, ലക്ഷ്യം ഒന്നു മാത്രം "ഡോക്ടർ " ആവുക

പട്ടികജാതി, പട്ടികവർഗ്ഗത്തിൽ ആയത് കൊണ്ടുള്ള ആനുകൂല്യങ്ങളും, എന്റെ കഠിന പ്രയത്നവും എന്നിലെ സ്വപ്നാടനക്കാരിയെ ആ ലക്ഷ്യത്തിലേക്കുള്ള ദൂരം താണ്ടാൻ സാധിച്ചു.

അങ്ങിനെ 'ഡോ.ജാനകി ശങ്കരൻ' ഭൂജാതനായി, അത് നേടിക്കഴിഞ്ഞപ്പോൾ അപകർഷതാബോധം ഉണർന്ന് വന്നു, എന്നിലെ വർണ്ണം നോവിക്കാൻ തുടങ്ങി. കുട്ടിക്കാലം മുതലേ പട്ടികജാതി എന്ന അടിച്ചമർത്തലുകളിൽ മനസ് കുറെ നൊന്തിട്ടുണ്ട്. ആദ്യം തന്നെ പേരിൽ മാറ്റം വരുത്തി "ഡോ. ജാനി ശങ്കർ '

പഠിക്കുമ്പോൾ തന്നെ റോഷൻ സലീമും ,റിജോ കുര്യനും, സനീഷ്കുമാറുമൊക്കെ ജീവിതത്തിൽ കൂട്ട് തേടി വന്നിരുന്നുവെങ്കിലും ആരിലും ഞാൻ ഒരത്ഭുതവും കണ്ടിരുന്നില്ല, മറിച്ച് സന്ദീപ് മേനോൻ എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു, കാഴ്ചയിൽ സുന്ദരനും, കുലീനമായ പെരുമാറ്റവും . പി.ജി യുടെ അവസാനത്തിൽ ഞാൻ ഒന്നും ആലോചിക്കാതെ വാക്ക് കൊടുത്തു.എന്നിൽ ഉടലെടുത്ത അപകർഷതാബോധമാണ് അതിന്റെ പിന്നിലെ പ്രേരണയെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു, എനിക്ക് പിറക്കാനിരിക്കുന്ന തലമുറ ഞാനനുഭവിച്ച കീഴ്‌ ജാതിയുടെ വിവേചനം അനുഭവിക്കരുതെന്നേ കരുതിയുള്ളൂ. സന്ദീപിന്റെ വീട്ടിലെ എതിർപ്പുകളെ മറികടന്ന് ഞങ്ങൾ ഒന്നായി, പതുക്കെ പതുക്കെ ഞാൻ ശരിയായ സന്ദീപിനെ അറിയാൻ തുടങ്ങി.ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ചലനം പൂർണമാകുന്നത് പുരുഷന്റെ കൂടെയോ? അല്ലെങ്കിൽ വിവാഹത്തോടെയാണോ? പ്രണയിച്ച് കുറച്ച് നാൾ കഴിഞ്ഞ് വിവാഹിതരാകുമ്പോൾ ഓരോ പെണ്ണിനേറെയും ധാരണ രണ്ടു പേരും പൂർണമായും മനസിലാക്കിയെന്നാണ്, തീർച്ചയായും അപ്പോൾ കാണുന്നത് പൊയ്‌ മുഖങ്ങളാണ്. സ്വരചേർച്ചയില്ലായ്മ കൂടുതലായപ്പോൾ രണ്ട് പേർക്കും പിരിയാൻ അധികം സമയം വേണ്ടി വന്നില്ല, അപ്പോഴേക്കും എന്റെ ഉളളിൽ ജീവന്റെ തുടിപ്പ് ഊറിയിരുന്നു.

"ടോക്കൻ നമ്പർ 31, അമ്മിണിയമ്മ 91 വയസ് " നേഴ്സ് നീട്ടി വിളിച്ചു, ഒരു സ്വപ്നം കണ്ട ഞെട്ടലോടെ നോക്കിയപ്പോൾ നിഷ്‌ കളങ്കതയോടെ അമ്മിണിയമ്മ,
"ഇന്നലെ ന്റെ രാജനും കെട്ട്യോളും കൊറെ വഴക്ക് പറഞ്ഞു, ഞാനൊന്നും കഴിക്കാതെ കെടന്നു, ഇന്നെണീറ്റപ്പോൾ നെഞ്ചിന്റെവിടെ എന്തോ ഒരു വെഷമം, ന്റെ ചങ്കുരൂ ന്റ മോളെ കണ്ടാൽ എല്ലാ കേടും മാറും നിക്ക് സുഖാവും അതാ ഇത്രടം വരെ വന്നത് "
അതെ ഇതു വരെ ജീവിതസമരത്തിൽ വിജയലഹരിയിലാണെന്നായിരുന്നു എന്റെ തോന്നൽ
അതായത് ഞാനിവിടെ ജീവിച്ചതൊന്നും ജീവിതമായിരുന്നില്ല, എന്റെ ജീവിതത്തിലെ അമ്പരപ്പിക്കുന്ന പരിണാമത്തിൽ ഞാൻ തീർച്ച പെടുത്തി എന്റെ മോനോ, (മോൾക്കോ ) മതമില്ല, അവൻ ഹിന്ദുവോ, മുസൽമാനോ, കൃസ്ത്യാനിയോ അല്ല. സ്നേഹമാണ് അവന്റെ മതം, ഖുറാനും, ഭഗവത് ഗീതയും, ബൈബിളും അവൻ പഠിക്കട്ടെ, എല്ലാം നന്മമാത്രമാണ് ഉദ്ദേശിക്കുന്നത്, സേവനമാവട്ടെ അവന്റെ ലക്ഷ്യം, ഉണ്ണീ ....
സുഖസുഷുപ്‌തിയിൽ കഴിയുന്ന അമ്മയുടെ ഭ്രൂണത്തിൽ ഉണ്ടാകുന്ന സംരക്ഷണമൊന്നും നിനക്കീ സമൂഹത്തിൽ എനിക്ക് തരാൻ കഴിയില്ല,അവിടെ തന്നെയാണ് സ്വർഗ്ഗം, എങ്കിലും അനുഭൂതിയോടെ നിന്നെ ഞാൻ പ്രസവിക്കും, മുലയൂട്ടും, മാറോടണച്ച് വളർത്തും, എന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ വയറ്റിൽ കിടന്നവൻ പിടഞ്ഞു
ഒരായിരം വർണ്ണങ്ങളും, സങ്കൽപ്പങ്ങളും, സന്തോഷങ്ങൾക്കും നിറഞ്ഞ മഹാപ്രവാഹം ഉണ്ണീ ഞാൻ നിനക്ക് തരാം, നന്മ നിറഞ്ഞ ഒരു പച്ചയായ മനുഷ്യനായാൽ മതി.

പുഞ്ചിരിയോടെ സ്റ്റെത്തെടുത്ത് ഒരു രോഗവും ഇല്ലെന്ന ഭാവത്തിൽ അമ്മിണിയമ്മയുടെ നെഞ്ചോട് ചേർത്ത് ഞാൻ വച്ചു, താളാത്മകമായി ഞാൻ കേട്ടു.
ടിക്.ടിക്.ടിക്.ഇത് അവരുടേതോ
എന്റെ ഉണ്ണിയുടേതോ???

--റഹി
Share:

0 comments:

Copyright © Kamar Al Baker | Powered by Blogger Design by ronangelo | Blogger Theme by NewBloggerThemes.com